ഒടുവിൽ യുക്തിവാദ ആശയങ്ങളുമായി പുറത്തിറങ്ങിയ സിനിമ പ്രഭുവിന്റെ മക്കൾ യുട്യൂബിൽ തുടരുമെന്ന് വ്യക്തമായി. സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ അന്ധ വിശ്വാസങ്ങളെയും ആൾ ദൈവങ്ങളെയും നിശിതമായി വിമർശി ച്ചി രുന്നു.വിനയ് ഫോർട്ട് മുഖ്യ വേഷമിട്ട സിനിമ ചലച്ചിത്ര ലോകത്തും പുറത്തും ഏറെ സംവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. അടുത്തിടെ ഏറെ വിവാദമുണ്ടാക്കിയ അമീർ ഖാന്റെ പികെയും സമാന വിഷയമാണ് സിനിമയിലൂടെ സംസാരിച്ചത്.
ഫ്രീ തി ങ്കേഴ്സ് ചാനലിലൂടെ സജീവൻ അന്തിക്കാട് തന്നെയാണ് പ്രഭുവിന്റെ മക്കൾ യുട്യൂബ് പ്രദർശനത്തിന് തുടക്കമിട്ടത്. എന്നാൽ ചിത്രം കണ്ടവർ എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് യുട്യൂബ് സൈറ്റിൽ നിന്ന് സിനിമ നീക്കം ചെയ്യുന്ന വിവരം സജീവനെ അറിയിച്ചത്. നവ മാധ്യമങ്ങളിൽ വൻ വാർത്തകൾക്കും ചർച്ചകൾക്കും ഇതിടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്നു ചിത്രം യുട്യൂബിൽ തുടരുമെന്ന് അധികൃതർ സജീവനോട് വ്യകതമാക്കിയത്.
സിനിമാ ലോകവും സമൂഹവും അന്ധ വിശ്വാസങ്ങളെ പുണർന്നു നില്ക്കുന്ന കാഴ്ചകൾക്കിടെയാണ് പ്രഭുവിന്റെ മക്കൾ പുറത്തിറങ്ങിയത്. ഇതു, മത തീവ്രവാദികളെ അന്ന് തന്നെ അരിശം കൊള്ളിച്ചിരുന്നതായി യുക്തിവാദി പ്രവർത്തകർ പറയുന്നു. യുട്യൂബ് ചിത്രം നിരോധിച്ചുവെന്ന വാർത്ത വന്നതിനെ തുടർന്ന് ബാലറാം എം.എൽ.ഏ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധിച്ചിരുന്നു.
ഒന്നേകാൽ ലക്ഷം പേരാണ് കഴിഞ്ഞ നാല് മാസങ്ങൾക്കിടെ ചിത്രം യുട്യൂബിലൂടെ കണ്ടത്. ചിത്രം കാണാൻ യുട്യൂബിൽ തിരയുക.
.സ്റ്റാഫ് റിപ്പോർട്ടർ.