[പേര് വെളിപ്പെടുത്താതെ അയച്ചു തന്ന ഒരു പ്രതികരണം]
സിഇടി യിലെ ഒരു സാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ പ്രതികരിക്കണമെന്ന് തോന്നി.ഇതേ കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ/ സംവാദം ചൂട് പിടിച്ചിരിക്കുകയാണ്. ആ പോസ്റ്റിനോളം അപമാനകരമായി മറ്റൊന്നില്ല. എന്നാൽ സാർ അതിൽ തെറ്റുകാരനാണെന്ന് കരുതുന്നുമില്ല. പക്ഷെ പോസ്റ്റ് ‘അപമാനകര’മാകുന്നത് ജാതി പറയുമ്പോഴാണ്. തെറ്റിനെ ചൂണ്ടിക്കാട്ടിയുള്ള ഒരു പോസ്റ്റായിരുന്നു അതെന്നാണ് ഞാൻ കരുതുന്നത്. അതിൽ ആ കുട്ടിയുടെ ജാതി കടന്നു വരേണ്ടിയിരുന്നില്ല. ജാതി പറഞ്ഞപ്പോൾ, പ്രശ്നവുമായി. പോസ്റ്റിനെ വരികളിലൂടെ വായിക്കുമ്പോൾ സാറിനെ ന്യായീകരിക്കാനാകാത്ത ഒരു ജാതി പറച്ചിലിന്റെ ചുവ വരുന്നുണ്ട്. എന്നാലും കുട്ടികളുടെ ഭാവിയെ ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്ന ഒരു അധ്യാപകനെ, ആ പോസ്റ്റിൽ ഞങ്ങൾക്ക് വായിക്കാം.
ബാക്ക് പേപ്പറുകളുള്ളവരാണ് ഭൂരിഭാഗം പേരും. അതിൽ ജാതിയും മതവുമില്ല. 40% പേരാണ് അവസാന പരീക്ഷ ജയിക്കുന്നത് തന്നെ. അതിനാലാണ്, കേരള സാങ്കേതിക സർവകലാശാല ബാക്ക് പേപ്പറുള്ളവരെ രണ്ട് ചാൻസിനപ്പുറം പരീക്ഷയ്ക്കിരുത്തില്ലെന്ന തീരുമാനമെടുത്തത്.
മരണത്തിനു ഉത്തരവാദികളായവർക്ക് അതിനുള്ള ശിക്ഷ കിട്ടണം. ശിക്ഷ, ജാതിയെയല്ല കുറ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടാവുന്നത്. ഫ്യൂഡൽ മൂല്യങ്ങളിപ്പോഴും നമ്മുടെ മുന്നിലൂടെ നടന്നു പോകുന്നുണ്ടോയെന്നു, ചിലരൊക്കെ ശങ്കിച്ചു പോയാൽ എങ്ങനെ കുറ്റപ്പെടുത്താനാകും.
(ലേഖിക സിഇടിയിലെ മുൻ വിദ്യാർത്ഥിനിയാണ്)