പട്ടാള അട്ടിമറിയിൽ ഈജിപ്ത് പ്രസിഡണ്ട് മുഹമ്മദ് മുർസിയെ പുറത്താക്കിയ സൈനിക നടപടി, കടുത്ത ആ ശ ങ്ക യുണ്ടാക്കുന്നു .ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ പ്രമുഖ നേതാക്കളെ, സൈന്യം തടവരയിലാക്കി.ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ പര്ടിയായ ബ്രതർഹൂദ് ,നിശ ബ്ദമാക്കപ്പെട്ടു. വിമത സംഘ ടനയായ മെരുദിന്റെ പേരിലാണ്, സൈന്യം നിഷ്പ്രയാസം മുര്‍സിയെ സ്ഥാനഭ്രാഷ്ടനാക്കിയത്..
ഏകാധിപത്യം
വര്‍ഷത്തോളം നീണ്ട ഹുസ്നി മുബരക്കിന്റെ ഏകാധിപത്യ ഭരണം ഈജിപ്തിനും ഒന്നും നല്‍കിയില്ല .ഒരു വര്‍ഷം പൂർത്തിയായിട്ടില്ലാത്ത മുര്‍സിയുടെ സര്‍ക്കാരിന് പരിഹരിക്കാനാകുന്നതല്ല ഈജിപ്തിന്റെ പ്രശ്നങ്ങൾ. ജസ്റ്റിസ് ആദ ലി മുഹമ്മദ് മൻസൂർ, താല്‍ക്കാലിക പ്രസിടെന്ടകുന്ന സംവിധാനം ഉടൻ വരുമെന്നും പട്ടാള മേധാവി ജനറൽ അബ്ദുൽ ഫാത്ത അൽ സിസി പറയുന്നുണ്ട്.
പക്ഷെ, സൈന്യം അധികാരം പിടിച്ചെടുത്ത ഒരു രാജ്യവും വേഗത്തിൽ ജനാധിപത്യത്തിലേക്ക് മടങ്ങിയിട്ടില്ല. അത്,ഈജിപ്തിനെ കുഴപ്പത്തിലാക്കും