പരവൂർ പൂറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നതിനു ശേഷവും, അത് നിയന്ത്രിക്കാൻ തീരുമാനമായിട്ടില്ല.
114 പേരാണ് ദുരന്തത്തിൽ ദാരുണമായി മരണമടഞ്ഞത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിലെ ദുരന്തമെന്ന നിലയിൽ വലിയ ധനം പ്രഖ്യാപിച്ചു, ദുഷ്പ്പേരിൽ നിന്ന് രക്ഷ നേടാനൊരുങ്ങുകയാണ് ഭരണകൂടം.
ലക്ഷങ്ങളുടെ ധൂർത്ത്
വെടിക്കെട്ട് ലക്ഷങ്ങൾ ചിലവഴിച്ചുള്ള വർണ്ണാനന്ദകരമായ ഒരു പരിപാടിയാണ്.ഒപ്പം അപകടം പിടിച്ചതും.ക്ഷേത്രാചാരങ്ങളിൽ വെടിക്കെട്ട് വേണമെന്ന് എങ്ങും പറയുന്നില്ലെന്നു മുഖ്യ ക്ഷേത്രങ്ങളിലെ തന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കരിമരുന്നു പ്രയോഗം പണ്ട് തന്നെ ഏറെ ചർച്ച ഉയർത്തിയ വിഷയമാണ്. അന്ന്, പതിനായിരക്കണക്കിനു ആളുകൾ തിങ്ങി നിറഞ്ഞ അന്തരീക്ഷത്തെ ശുദ്ധമാക്കാനാണ് കരിമരുന്നു പ്രയോഗമെന്നാണ് ചിലര്‍ വാദിച്ചത്. എന്നാൽ വെടിക്കെട്ടിനുള്ള സാധനങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും, അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ അപകടം വരുത്തുന്നതും പതിവായി മാറി. ക്ഷേത്രങ്ങളിലെ ഈ ചടങ്ങുകളെ ചില ക്രിസ്ത്യൻ പള്ളികളും അനുകരിക്കുകയുണ്ടായി. ഉത്സവ വെടിക്കെട്ടിനും, വിഷു, ദീപാവലി പോലുള്ള അവസരങ്ങളിലെ പ്രതിശീർഷധൂർത്ത് തന്നെ ശരാശരി 100 രൂപയായി കണക്കാക്കാം.ദീപാവലിക്ക് കോടികളാണ്, കേരളത്തിൽ പൊട്ടിത്തീരുന്നത്.
വിലക്കോ നിയന്ത്രണമോ
ഉത്സവം ആഹ്ലാദത്തിനു വേണ്ടിയുള്ള കൂടിച്ചേരലാണെന്ന ഒരു സാമൂഹ്യ നിരീക്ഷണം കടമെടുത്താൽ, വെടിക്കെട്ട് നിരോധിക്കുന്നതിൽ വലിയ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. കൃത്യമായ നിയമങ്ങൾ ഇക്കാര്യത്തിൽ നമുക്ക് ദിശാബോധം നല്‍കുന്നുണ്ട്. കൂടുതൽ വ്യക്തമായ ചട്ടങ്ങളും കടുത്ത നിരീക്ഷങ്ങളും നിയന്ത്രണത്തിന് വിട്ടു കൊണ്ട് ഇവ നടത്താനാകും.ചിലവാക്കാവുന്ന തുകയ്ക്ക് പരമാവധി ഒരു ലക്ഷമെന്ന് പരിധിയേർപ്പെടുത്താം. കരിമരുന്നു പ്രയോഗം വാസ്തവത്തിൽ ധൂർത്ത് തന്നെയാണ്.
ബദൽ പ്രയോഗമാകാം
കരിമരുന്നു പ്രയോഗത്തിന് പകരമുള്ള ഇലക്ട്രോണിക് -പ്രകാശ നിയന്ത്രിത ബദൽ കാഴ്ച പ്രയോഗങ്ങളെക്കുറിച്ചുള്ള ചർച്ചകളാകാം.കരിമരുന്നു ഉത്പാദനം മുതൽ പ്രയോഗ സ്ഥലം വരെ അപകടം പതിയിരിക്കുന്നുവെന്ന, തിരിച്ചറിവാണ് പ്രധാനമായി വേണ്ടത്.
പറവൂരിലെ സാധാരണക്കാർ
പറവൂരിലെ സാധാരണക്കാരുടെ ഇടമാണ്. ദിവസക്കൂലിക്ക് തൊഴില ചെയ്യുന്നവർ. അന്നത്തേയ്ക്കുള്ള അന്നമാണ് ഓരോ കുടുംബവും തേടുന്നത്. വീടുകളിലെ പുരുഷന്മാരാണ് വെടിക്കെട്ടിൽ മരണപ്പെട്ടത്.ആ കുടുംബങ്ങൾക്ക് താങ്ങും തണലുമാകാൻ, സര്‍ക്കാരിനും സഹൂഹത്തിനും കഴിയണം. അവർക്കും ജീവിക്കണം. അവർ സ്ത്രീകളും കുട്ടികളുമാണ്.