ജപ്പാനിലെ ഹോണിഷ് ദ്വീപിൽ പതിനായിരക്കണക്കിന് ആളുകൾ അണിനിരക്കും ,നഗ്നരായി. ഹദാക്ക മസൂരി എന്നറിയപ്പെടുന്ന ചടങ്ങിൽ എല്ലാ വർഷവും ഫെബ്രുവരിയിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ചടങ്ങ്. സൈഡായിജി കാനോനിൻ എന്ന ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലേക്ക് രാജ്യത്തെ പതിനായിരക്കണക്കിന് പുരുഷന്മാരാണ് അല്പ വസ്ത്രധാരികളായി എത്തുക. ഒകായമ നഗരത്തിൽ നിന്ന് അര മണിക്കൂർ യാത്ര ചെയ്താൽ ക്ഷേത്രത്തിലെത്താം.
നാമ വസ്ത്രധാരികളായ പുരുഷന്മാർ ഫണ്ടോഷിയെന്ന അരക്കച്ചയും ടാബിയെന്ന സോക്സും ധരിക്കും. മികച്ച വിളവിനും ഐശ്വര്യത്തിനും സന്താനത്തിനും വേണ്ടിയാണ് ഉത്സവം. ജപ്പാനിലെ പരമ്പരാഗതമായ ഉത്സവം ഇനിയും തുടരുമെന്ന് ഒകായാമോ ടുറിസം പ്രതിനിധി പറഞ്ഞു. വൈകുന്നേരം ചടങ്ങിനെത്തുന്ന പുരുഷന്മാർ ഒന്നോ രണ്ടോ മണിക്കൂർ ഗ്രൗണ്ടിൽ ചെലവഴിച്ചു തണുത്ത വെള്ളം കെട്ടി നിർത്തിയിടത്തു കുളിച്ചു ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടത്തിന് മുന്നിൽ കാത്തു നിൽക്കുന്നു. രാത്രി പത്തു മണിയോടെ ചടങ്ങുകൾ ആരംഭിക്കും.
പ്രത്യേക തരത്തിലുള്ള മരത്തിന്റെ 100 കെട്ടുകളും ഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്ന ചെറിയൊരു മരക്കഷണവും പ്രധാന പുരോഹിതൻ പുറത്തേയ്ക്ക് എറിയും.തിങ്ങി നിറഞ്ഞു നിൽക്കുന്ന ചെറുപ്പക്കാർ ഇവയിലേതെങ്കിലും പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. ആർക്കാണോ മരക്കഷ്ണം കിട്ടിയത് അവർക്ക് അടുത്ത ഒരു വർഷത്തേക്ക് ജീവിതത്തിൽ ഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.
ജപ്പാനിലും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി പേരാണ് ഉത്സവത്തിനു എത്തുന്നത്.
500 വർഷങ്ങൾക്കു മുമ്പ് മുറോമാച്ചി രാജവംശ കാലത്താണ്, പുരോഹിതൻ നീട്ടിയെറിയുന്ന മരക്കമ്പുകൾ പിടിച്ചെടുത്തു വീടുകളിൽ ഐശ്വര്യം വരുന്നതിനു ഒരു വർഷം സൂക്ഷിക്കുന്ന പതിവ് തുടങ്ങിയത്.